.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Tuesday, 2 November 2010

മാറ്റത്തിനു 'ഒരു' വോട്ട്.

ഓരോ കാലത്തും ഉണ്ടാവും ഓരോ വിഭാഗം, അവരാകും ആ കാലത്തെ താരങ്ങള്‍.
പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകളില്‍.
എന്റെ നാട്ടിനടുത്തുള്ള ഒരു കക്ഷിയെ കുറിച്ച് പറഞ്ഞു തുടങ്ങാം.
പത്രങ്ങളിലൊക്കെ നിരവധി തവണ വന്നത് കൊണ്ട് ചിലപ്പോള്‍, നിങ്ങള്‍ ആ പേര് ഓര്‍മ്മിചെക്കാം.
അദ്ദേഹം എല്ലാ തെരഞ്ഞെടുപ്പിലും പത്രിക നല്‍കി സ്ഥാനാര്‍ഥി ആകും, അത് പഞ്ചായത്ത് തെരെഞ്ഞെടുപ്പയാലും ലോകസഭയിലേക്ക് ആയാലും.
അദ്ധേഹത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണ രീതിയും വാഗ്ദാനങ്ങളും വളരെ രസമാണ്. വടകരക്കടുത്തു ഒരു റെയില്‍വേ ഗേറ്റു ഉണ്ട് (അവിടെ ഇപ്പോള്‍ മേല്‍പ്പാലം വന്നു ), ഗേറ്റു അടച്ചാല്‍ അദ്ദേഹവും അദ്ധേഹത്തിന്റെ ഉറ്റ അനുയായിയും ഓട്ടോറിക്ഷയില്‍ ഗേറ്റിന്റെ ഏറ്റവും മുന്നില്‍ വന്നു നില്‍ക്കും.കോഴിക്കെടെക്കുള്ള സംസ്ഥാന പാത ആയതു കൊണ്ട് തന്നെ മിനുട്ടുകള്‍ക്കകം വാഹങ്ങള്‍ നിറയും.
ഗേറ്റു തുറന്നാല്‍ ഉച്ചഭാഷിണിയിലൂടെ അനൌന്‍സ്മെന്റ് തുടങ്ങുകയായി,
"നിരവധി അനവധി വാഹങ്ങളുടെ അകമ്പടിയോടു കൂടി ഇതാ , നിങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥി ഈ വഴിത്താരകളെ ധന്യമാക്കി കടന്നു വരുന്നു " എന്ന് ...
ഞാന്‍ പറഞ്ഞു വരുന്നത് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പു
"തരത്തെ  " (ഞങ്ങളുടെ ഭാഷയില്‍ തരം എന്നാല്‍ നെഗറ്റീവ് അര്‍ഥം ആണ്. ഓര്‍മ്മിക്കണം താരം അല്ല ഇവിടെ തരം ആണ് ) കുറിച്ചാണ്..
അക്കൂട്ടര്‍ ആണ് ജ ഇ എന്നാ ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജമാ-അത്തെ ഇസ്ലാമി(കോഴിക്കോട് മുതലക്കുളത് മുതലയും ഇല്ല കുളവും ഇല്ല എന്ന് പറഞ്ഞ പോലെ പേരില്‍ മാത്രമേ ഇക്കൂട്ടരില്‍  ഇസ്ലാമി ഉള്ളൂ.) .
ഇപ്രാവശ്യം അവര്‍ നടത്തിയ കലാ പരിപാടിയുടെ പേരായിരുന്നു
-- മുന്നണി എന്നത് (പലയിടത്തും പല പേരാണ്, അതാണ്‌ -- എന്നിട്ടത്. അങ്ങിനെ ആകുമ്പോള്‍ സുഖമാണല്ലോ , ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ളത് വായിക്കാമല്ലോ. ചിലര്‍ അവരെ ജാനകി മുന്നണി എന്നും വിളിക്കുന്നു.)
ഇവരുടെ ഈ കോലാഹലം കണ്ടപ്പോള്‍ തുടങ്ങിയതാണ്‌ ജനം ചിരിക്കാന്‍ , ഫലം വന്നു ഇത്രയും ദിവസം ആയിട്ടും ആ ചിരി നിന്നിട്ടില്ല.
തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടക്ക് ഒരു ജ മുന്നനിക്കരനോട് ചോദിച്ചതാണ്,
എത്ര കിട്ടുമെന്ന്. മറുപടി വളരെ പെട്ടന്നായിരുന്നു," ഈ പ്രാവശ്യം ഞങ്ങള്‍ മത്സരിക്കുന്നത് ഞങ്ങള്‍ക്ക് സ്വാധീനം ഉള്ള മേഘലകളില്‍ മാത്രമാണ്. അത് കൊണ്ട് തന്നെ സീറ്റുകള്‍ കുറവാണെങ്കില്‍ കൂടിയും  മത്സരിക്കുന്നതില്‍ പകുതിയും ഇങ്ങു പോരും."
അന്വേഷിച്ചപ്പോള്‍  അഞ്ഞൂറിലധികം വാര്‍ഡുകളില്‍ ഇവര്‍ മത്സരിക്കുന്നു, കൂടാതെ ജില്ല പഞ്ചായത്ത് കുറെ, നഗര സഭ , കോര്‍പറേഷന്‍ ..
ഞാന്‍ കരുതി ശരിയായിരിക്കും, കാരണം എഴുപതു വര്‍ഷത്തെ പാരമ്പര്യം അവകാശമുള്ള, 
കേരളത്തില്‍ അങ്ങോളം ഇങ്ങോളം സ്ഥാപനങ്ങള്‍ ഉള്ള (അതെങ്ങിനെ ഉണ്ടാക്കി എന്നത് വേറെ കാര്യം, ഉദാഹരണം  ജെ ഡി റ്റി, മദീന പള്ളി.. ), 
കമ്യൂനിസ്ട്ടു പാര്‍ട്ടി കഴിഞ്ഞാല്‍ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന, 
ആടിനെ പോലും പട്ടിയാക്കാന്‍ കഴിവുള്ള ഒരു പത്രം നടത്തുന്ന, മറ്റു നിരവധി പ്രസിദ്ധീകരണങ്ങള്‍ ഉള്ള, 
കുറച്ചു വര്ഷം മുന്‍പ് ഹിറ  നഗറില്‍ ആണുങ്ങളും പെണ്ണുങ്ങളും കൂടി ലക്ഷക്കണക്കിന്‌ ആളുകളെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തി എന്നവകാശപ്പെടുന്ന, 
ഈ അടുത്ത് കുറ്റിപ്പുറത്ത്‌ സ്ത്രീകള്‍ മാത്രം പങ്കെടുത്തുള്ള(അവരുടെ അമീറും ഉണ്ടായിരുന്നു, അദ്ദേഹം എന്താണ് എന്ന് അവര്‍ പറഞ്ഞില്ല ) സമ്മേളനം നടത്തിയ പാരമ്പര്യമുള്ള, 
അമീര്‍ പറഞ്ഞാല്‍ ക്ഷ, ങ്ങ എന്ന് മൂക്ക് കൊണ്ട് വരയ്ക്കുന്ന അനുയായികള്‍ ഉള്ള, 
ബുദ്ധി ജീവികള്‍ എന്ന പേരില്‍ (ഞാന്‍ മുന്‍പ് പറഞ്ഞ മുതലക്കുളം പോലെ ) ചില കൂലി എഴുത്തുകാരുടെ പിന്തുണ ഉണ്ട് എന്ന് പറയുന്ന, 
ഡിഫി കഴിഞ്ഞാല്‍ ഏറ്റവും വലിയ യുവജന പ്രസ്ഥാനം എന്ന് പറഞ്ഞു രൂപീകരിച്ച സോളിക്കുട്ടികള്‍ ഉള്ള ഒരു പ്രസ്ഥാനത്തിന് ഇതൊരു പക്ഷെ നിസ്സാരം ആയിരിക്കും എന്നാന്നു കരുതിയത്‌.
ആദ്യ ഫലം വന്നതില്‍ മലപ്പുറം ജില്ല കൂടി ഉണ്ടെന്നറിഞ്ഞപ്പോള്‍ സ്വാഭാവികമായും കൌതുകത്തോടെ ടി വി ക്ക് മുന്നില്‍ ആയിരുന്നു.
എങ്ങു നോക്കിയപ്പോഴും ലീഗിന്റെ പച്ച പതാക, മൂവര്‍ന്ന കൊടി, ചുവപ്പിക്കാന്‍ ഇറങ്ങിയവരുടെ കൊടി കണ്ടത് ലീഗിലെ ചില അനുയായികള്‍ ഓടയിലിട്ടു ചവിട്ടുന്നത്, അതിനിടക്ക് ചില ബി ജെ പി കൊടിയും അവരുടെ നേര്‍ പകുതി ആയ എസ് ഡി പി ഐ എന്ന് അനുയായികളും എന്നെ പോലെയുള്ളവര്‍ സുഡപ്പികള്‍  എന്ന് വിളിക്കുന്നവരുടെ കൊടിയും.
പക്ഷെ ഒരിടത്തും ഇവരുടെ കൊടി കണ്ടില്ല.ഞാന്‍ കരുതി എങ്കില്‍ മലപ്പുറത്ത്‌ കാണും, കാരണം അവിടെ കഴിഞ്ഞ നിയമ സഭയില്‍ ലീഗിനെ തോല്‍പ്പിച്ചത് ഇവരാണ് എന്നാണല്ലോ അവകാശ വാദം.അപ്പോള്‍ അവിടെ നോക്കി. കണ്ടില്ല.
ഞാന്‍ കരുതി ഇന്ത്യ വിഷന്‍ അല്ലെ, വല്ല വിരോധവും കൊണ്ടാവും എന്ന്.
പത്രം നോക്കി.മാതൃഭൂമി..ഇല്ല
മനോരമ..ഇല്ല
തേജസ്‌..ചിലയിടത്തെ സുടാപ്പി വിജയം ഉണ്ട് പക്ഷെ, ഇക്കൂട്ടരുടെത്  ഇല്ല.
ഇനിയുള്ളത് ദീപികയും മാധ്യമവും..
ദീപികയില്‍..ഇല്ല
ഒടുവില്‍ മാധ്യമം..
ഒന്നാം പേജു..ഇല്ല.
രണ്ടാം പേജു..ഇല്ല
തെരഞ്ഞെടുപ്പു പ്രത്യേക പേജു..അവിടെയും ഇല്ല.
എനിക്ക് ആകാംഷ കൂടി..
ഒടുവില്‍...,
ഒടുവില്‍...
അതാ കിടക്കുന്നു ആ വാര്‍ത്ത..ചരമ  പേജിന്റെ ഒരു മൂലയില്‍ ..മരിച്ചവരുടെ കൂട്ടത്തില്‍, (28-10-2010 മാധ്യമം പത്രം മലപ്പുറം എഡിഷന്‍ നോക്കുക.).
സ്വാഭാവികമായും ഞാന്‍ കരുതി, ഇതൊരു സൂചന ആണോ..
ചിലപ്പോള്‍ പറയുന്നത് പോലെ, മുട്ടയിലെ ചത്തോ.?
ത്രിതല പഞ്ചായത്തില്‍ മറ്റു രാഷ്ട്രീയ സംഘടനകള്‍ ഫണ്ട് വെട്ടിപ്പിടിക്കുന്നു, അത് കൊണ്ട് നമുക്കും വേണം അതില്‍ ചിലത് എന്ന് പറഞ്ഞു ഇറങ്ങി പുറപ്പെട്ട ഇവര്‍ക്ക്, ഇരുപതിനായിരത്തിന് മുകളില്‍ വാര്‍ഡ്‌ ഉള്ള  കേരളത്തില്‍ ആകെ കിട്ടിയത് 9 വാര്‍ഡു.
മക്കരപ്പരമ്പ് പഞ്ചായത്തില്‍ വടക്കാങ്ങര എന്ന ജ കുടുംബങ്ങള്‍ ഭൂരിഭാഗം  താമസിക്കുന്ന വാര്‍ഡില്‍ വന്നു നമ്മുടെ അമീര്‍ പറഞ്ഞത് , കേരളത്തില്‍ എല്ലായിടത് തോറ്റാലും  ഇവിടം ജയിക്കുമെന്നായിരുന്നു.
വെറുതെ ഒന്ന് നോക്കിയപ്പോള്‍, ദാ അവിടെയും തോല്‍വി !..
എന്തിനേറെ അമീറിന്റെ കുടുംബം ഉള്ള വാര്‍ഡില്‍ വരെ  എട്ടു  നിലയില്‍ തൊട്ടു, അതും ഇടതു പക്ഷത്തെ കൂട്ട് പിടിച്ചിട്ടും..!!- അതായത് കേരള ഖജനാവില്‍ പൈസ കൂടി എന്നര്‍ത്ഥം.
പെരിന്തല്‍മണ്ണ നഗര സഭയില്‍ ആറ്‌ ഇടതു മത്സരിച്ചു ആകെ കിട്ടിയ വോട്ട് 134 !!!
എന്തിനേറെ എന്റെ നാട്ടില്‍ ഞങ്ങളുടെ വാര്‍ഡില്‍ ഇടതു പക്ഷത്തിനും കൊണ്ഗ്രെസ്സിനും കൂടെ കൂട്ടി ലീഗിനെ പരാജയപ്പെടുത്താന്‍ ഇറങ്ങിയിട്ട് , ഈ കൂടരുടെ തന്നെ മുഴുവന്‍ വോട്ടും കിട്ടിയില്ല.
അങ്ങിനെ ഫലങ്ങള്‍ ഇങ്ങിനെ അറിഞ്ഞു വരോമ്പോഴാനു ഇവരുടെ ജന സമ്മിതി ശരിക്കും മനസ്സിലായി തുടങ്ങിയത്.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി 24th വാര്‍ഡില്‍ ജ മുന്നണിയുടെ സ്ഥനാര്തിക്ക് കിട്ടിയ വോട്ട് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി..2!!!
സ്വാധീനമുള്ള മേഖലയില്‍ മാത്രം മത്സരിച്ചപ്പോള്‍ ഇങ്ങനെ..
പടച്ചോനെ.. നീ കാത്തു, ഇവരെങ്ങാനും അവര്‍ക്ക് സ്വാധീനം ഇല്ലാത്ത വാര്‍ഡില്‍ മത്സരിചിരുന്നെങ്കില്‍ എന്തൊക്കെ കാണണം ആയിരുന്നു?
എന്തൊക്കെ ആയിരുന്നു പുകിലുകള്‍..
കോള കമ്പിനിക്കെതിരെ  ജന മുന്നേറ്റം..
സോളിക്കുട്ടികളുടെ കേരളത്തെ ഇളക്കി മറിക്കല്‍..
കവലകളിലെ കോളം എഴുത്തുമായി കുട്ടി പട്ടാളം..
ചാണകം കൊണ്ട് പോലീസിനെ അടിക്കല്‍..
ഇരിക്കൂറിലും മങ്കടയിലും ഇടതു പക്ഷവുമായി കൂട്ട്..
ചിലയിടത്ത് കൊണ്ഗ്രെസ്സുമായി..
മറ്റു ചിലയിടത്ത് പി ഡി പി..
നാട് നീളെ പോസ്റ്ററുകള്‍, പ്രസംഗങ്ങള്‍..
ഒടുവില്‍ ഒരു ഫലം കൂടി വന്നതോടെ ഞാന്‍ ശരിക്കും ഞെട്ടി.
പെരുവള്ളൂര്‍  പഞ്ചായത്തിലെ  പത്താം വാര്‍ഡിലെ ജനകീയ മുന്നണി സ്ഥനാര്തിയും സോളിക്കുട്ടികളുടെ നേതാവുമായ മുസ്തഫ മാസ്റ്റര്‍ക്ക് ആകെ കിട്ടിയ വോട്ട് ഒന്ന്.!!!!!
എന്റെ ഒരു  സംശയം ..
ആ വാര്‍ഡില്‍ അദ്ധേഹത്തിന്റെ ഭാര്യക്ക്‌ എങ്കിലും ഒരു വോട്ടു ഉണ്ടാവില്ലേ?
അദ്ധേഹത്തെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പിന്താങ്ങിയ ആളും നിര്‍ദേശിച്ച ആളും ഉണ്ടാവില്ലേ?
എന്റെ സംശയം തീര്‍ന്നില്ല, ഇവരീ പറഞ്ഞ മാറ്റത്തിന് ഒരു വോട്ട് എന്നത്, വോട്ട് ചെയ്യല്‍ പടച്ചവനു  എതിര് (ശിര്‍ക്ക് എന്ന് മുസ്ലിംകള്‍ പറയും ) എന്നതില്‍ നിന്ന് നിര്‍ബന്ധം (ഫര്‍ള്  എന്ന് മുസ്ലിംകള്‍ പറയും ) എന്നതിലേക്കുള്ള മാറ്റതിനാണോ ജനങ്ങളോട്  വോട്ട് ചോദിച്ചത്?
അല്ല മാറ്റത്തിന് 'ഒരു' വോട്ട് എന്ന്  പൊതുവേ രാഷ്ട്രീയക്കാര്‍ കഴുതകള്‍ എന്ന് വിളിക്കുന്ന ഈ പൊതു ജനം തെറ്റി ധരിച്ചത് കൊണ്ടാണോ ഈ 'ഒരു' വോട്ട് കിട്ടിയത്..
എന്തായാലും ഇതൊക്കെയും ഞാന്‍ എന്റെ ഗ്രൂപ്പില്‍ (ഞങ്ങളുടെ നാടിനൊരു ഇ മെയില്‍ ഗ്രൂപ്പ് ഉണ്ട് ) അയച്ചപ്പോള്‍ , അതിലെ ഒരു ജാനകി മുന്നണി അനുഭവിയാണോ കാര്ഖൂനാണോ എന്നൊന്നും എനിക്കറിയില്ല പറഞ്ഞു, "തുടക്കം അല്ലെ" എന്ന്.
സ്വാഭാവികമായും എനിക്ക് തോന്നിയ ഒരു സംശയം (എന്റെ ഗ്രൂപ്പില്‍ ചിലതെഴുതിയാല്‍ വല്യ പുകിലാണ്, അതില്‍ ചിലര്‍ക്ക് ഇഷ്ട്ടപ്പെടുന്നതെ   എഴുതാന്‍ പറ്റൂ  , പക്ഷെ ഇവിടെ ഒരാളും എതിര്‍ക്കില്ലല്ലോ, അപ്പോള്‍ ധൈര്യമായി.. അത് മറ്റെവിടോ മറ്റാരോ എഴുതിയതായും കണ്ടു അതെഴുതുയവന് നന്ദി.)
" 70  വര്ഷം എടുത്തിട്ടും രണ്ടക്കം തികക്കാന്‍ പറ്റാത്ത ഇവര്‍ക്ക്, ഇങ്ങനെ തുടങ്ങിയാല്‍ പരലോകത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌ ആവാന്‍ പറ്റുമായിരിക്കും" .(അതും  സംശയം ആണ്, പക്ഷെ ചാന്‍സ് ഉണ്ട്, കാരണം അവിടെ ദിവസത്തിന് ഇവിടത്തെ ദിവസത്തെക്കാള്‍ ആയിരം മടങ്ങ്‌ ദൈര്‍ഘ്യം കൂടുതല്‍ ആണ് ). 
പത്തറുപതു വര്‍ഷത്തോളം ഉരച്ചുരച്ചു മൂല്യം പാരമ്യതയിലെത്തിചിട്ട് , കിണറു കുഴിച്ചും, നിലവിളക്കിനു മുന്നില്‍ കൈകൂപ്പി നിന്നും, സംശുദ്ധ  കള്ള്  വിതരണത്തിന് വേണ്ടി ധര്‍ണ നടത്തിയും, വോട്ടിനു വേണ്ടി പരധ കഴിച്ചു വെച്ച് സാരി ഉടുത്തും .... etc പൊതു ജനത്തിന്റെ വിശ്വാസം  നേടിയെടുത്തു .. അവസാനം കുറച്ചെങ്കിലും വോട്ട് കിട്ടുമെന്ന്  ഉറപ്പുള്ള വാര്‍ഡുകളില്‍ മാത്രം  മത്സരിച്ചപ്പോള്‍.......... കിട്ടിയ വോട്ട് കണ്ടില്ലേ........... പാവങ്ങള്‍ ...
 

Monday, 18 October 2010

അവളെ ഇന്ന് വീണ്ടും കണ്ടു..

ഇന്നും ഞാന്‍ അവളെ കണ്ടു, ഒരുപാട് നാളുകള്‍ക്കു ശേഷം...
പക്ഷെ ഇന്നവളോട് സംസാരിച്ചപ്പോള്‍ എന്റെ മുട്ടുകള്‍ കൂട്ടിയിടിച്ചില്ല, വാക്കുകള്‍ പതറിയില്ല, ശരീരം വിറച്ചില്ല.
അത് ഏകദേശം നാല് വര്ഷം മുന്‍പ് ആയിരുന്നു, സംസാരിക്കാന്‍ കഴിയാതെ ,
കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ചു അവളുടെ മുന്നില്‍ ഞാന്‍ നിന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ സ്ടെജുകളില്‍ കയറി ശീലം ഉണ്ടെങ്കിലും അന്നൊന്നും എനിക്കിങ്ങനെ വിറചിട്ടില്ല.
എന്നിട്ടും ഇവളുടെ മുന്‍പില്‍ എത്തുമ്പോള്‍ എന്താണ് അങ്ങിനെ സംഭവിക്കുന്നത്‌?
ഒരുപാട് ആലോചിച്ചിട്ടുണ്ട്, എന്നാല്‍ ഉത്തരം ഇന്നും അന്യം.
അവളെ കണ്ടത് ഒന്‍പതു വര്ഷം മുന്പാനെങ്കിലും, ഇപ്പോളും മനസ്സില്‍ നിന്ന് മായാതെ അത് നിലനില്‍കുന്നു.
ഇന്ന് കണ്ടപ്പോള്‍, അവള്‍ ഒന്നും പറഞ്ഞില്ല, പഴയ ചിരി മാത്രം.
നാല് വര്‍ഷത്തിനു ശേഷമാണ് കണ്ടത് എങ്കിലും, സംസാരിച്ചത് എങ്കിലും, അവള്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല.
എന്തിനേറെ ഏഴു വര്ഷം മുന്‍പ് ഒരു പാട് പറയാനുണ്ട് എന്ന് പറഞ്ഞു , അതൊന്നും പറയാതെ പോയിട്ടും, അതിനെ പറ്റി ഒന്നും ഇന്നും പറഞ്ഞില്ല.
ഞാന്‍ എന്ത് ചെയ്യുന്നു  എന്നോ, അവളുടെ സ്ഥിതി എന്താണെന്നോ പോലും പറയാതെ..
കുറെ നേരം  അങ്ങിനെ നോക്കി നിന്ന്,
ഒടുവില്‍ ലാബില്‍ പോവാന്‍ വേണ്ടി വെച്ച അലാറം അടിഞ്ഞപ്പോള്‍ ആണ് ഉറക്കം തെളിഞ്ഞത് ..
കുളിച്ചൊരുങ്ങി, വെറും ചായയും കഴിച്ചു ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ലാബിലേക്ക് പോവുമ്പോഴും
എന്റെ ആലോചന ഈ സ്വപ്നത്തെ കുറിച്ചായിരുന്നു, എന്ത് കൊണ്ടാണ് ഈ അസധരനാമായ സ്വപ്നം എന്ന്
ഇനിയും അവളെ ഞാന്‍ കാണുമോ.?
ജീവിതത്തില്‍ വളരെ അപൂരവ്വമായെ സ്വപനം കണ്ടിട്ടുള്ളൂ.
അതിലൊരു സ്വപ്നമായി ഇതും..

Monday, 4 October 2010

അന്ത്രുമാന്‍ക്ക...

അന്ത്രുമാന്‍ക്ക...
ചിലര്‍ അങ്ങിനെയാണ്..
അവരുടെ മരണം  നമ്മെ നൊമ്പരപ്പെടുത്തും..
അവര്‍ നമ്മുടെ ആരുമായിരിക്കില്ല, നമ്മുടെ കുടുംബമോ, നമ്മുടെ ബന്ധുവോ, നമ്മുടെ അയല്‍വാസിയോ അങ്ങിനെ അങ്ങിനെ..
ഞാന്‍ പറഞ്ഞു വരുന്നത് , ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ എന്നെ ഏറെ ചിന്തിപ്പിച്ച ഒരു മനുഷ്യനെ കുറിച്ചാണ്, പേര് അബ്ദു റഹിമാന്‍ , ചിലര്‍ അന്ത്രുമാന്‍ എന്ന് വിളിക്കും , ഇനിയും മനസ്സിലാവാത്ത എന്റെ നാട്ടുകാര്‍ക്ക് കോഴി അന്ത്രുമാന്‍ എന്ന് പറഞ്ഞാല്‍ മനസ്സിലാവാതിരിക്കാന്‍ നിങ്ങള്‍  വാണിമേല്‍കാരന്‍ ആവാതിരിക്കണം.
ഇത്രയ്ക്കു ഞങ്ങളുടെ നാട്ടുകാര്‍ക്ക് സുപരിചിതന്‍ ആയ ഈ വ്യക്തി, നാട്ടു മൂപ്പനോ, നാട്ടു കാരണവരോ, രാഷ്ട്രീയക്കാരനോ, സാമൂഹ്യ പ്രവര്‍ത്തകനോ , മത നേതാവോ അല്ല എന്നതാണ് വസ്തുത, ഒരു സാധാരണ മനുഷ്യന്‍ .
എന്റെ ഒക്കെ വളരെ ചെറുപ്പത്തില്‍ തന്നെ അദ്ധേഹത്തിന്റെ ശബ്ദാനുകരണം കൊണ്ട് ഞങ്ങളുടെ ഒക്കെ പ്രിയങ്കരന്‍ ആയിരുന്നു അദ്ദേഹം.
പലപ്പോഴും വയലില്‍ പീടികയിലെ മദ്രസയിലേക്ക് പോകുമ്പോള്‍ വഴിക്ക് വെച്ച് സൈകിളില്‍ പോകുന്ന ഇദ്ദേഹത്തിന്റെ രൂപം  ഇന്നും മനസ്സിലുണ്ട്, ഞങ്ങളുടെ ഒക്കെ അടുത്തെത്തുമ്പോള്‍ ഒരു പ്രത്യേക ശബ്ദത്തില്‍  ഹോണടിക്കുകയും,കണ്ടാല്‍ ഒരു ചിരി സമ്മാനിക്കുകയും ചെയ്തിരുന്ന അന്ത്രുമാന്ക്ക, വീട്ടില്‍ പലപ്പോഴും വരാറുണ്ടായിരുന്ന അദ്ദേഹം ചെറിയ കുട്ടികളെ കളിപ്പിക്കാന്‍ വേണ്ടി വിവിധ പക്ഷികളെയും മൃഗങ്ങളെയും കോഴികളെയും അനുകരിക്കാരുണ്ടായിരുന്നു. അദ്ദേഹം മരിക്കുന്നത് വരെ ഞാന്‍ മനസ്സിലാക്കിയത് അദ്ധേഹത്തിന്റെ ഈ അനുകരണം കൊണ്ടാണ് അദ്ധേഹത്തെ ഇങ്ങിനെ വിളിക്കുന്നത്‌ എന്നാണ്, പക്ഷെ പിന്നെ അറിയാന്‍ കഴിഞ്ഞു, അദ്ദേഹത്തിന് കോഴിയുടെ കച്ചോടം കൂടി ഉണ്ടായിരുന്നു എന്ന്.
നമ്മള്‍ പറയാറില്ലേ ചിലര്‍ ഒരു സംഭവം ആയിരുന്നു എന്ന്, അങ്ങിനെ ഉള്ള ഒരാളാണ് നമ്മുടെ അന്ത്രുമാനിക്ക.
അദ്ദേഹം ചെയ്യാത്ത ജോലികള്‍ , എന്റെ ജീവിതത്തിലെ ആദ്യത്തെ സൈകിള്‍ വാങ്ങിയത് അധേഹത്തില്‍ നിന്നാണ്, അപ്പോള്‍ അദ്ദേഹത്തിന് സൈകിള്‍ കച്ചോടം ആയിരുന്നു.
അതിനു മുന്‍പേ അദ്ദേഹം വീട്ടില്‍ വന്നിരുന്നത് പഴയ സാധനങ്ങള്‍ വാങ്ങാന്‍ ആയിരുന്നു, പഴയ കുപ്പികള്‍, ബക്കറ്റു, അങ്ങിനെ അങ്ങിനെ..
സ്കൂളിലെ പരീക്ഷകള്‍ കഴിഞ്ഞാല്‍ അദ്ദേഹം വീട്ടില്‍ വന്നിരുന്നത് പഴയ കടലാസുകള്‍ വാങ്ങാന്‍ ആയിരുന്നു, കൂടെ ഉപയോഗിച്ച നോട്ടു ബുക്കുകളും.
അതിനു മുന്‍പേ അദ്ദേഹത്തിന് മുന്‍പ് സൂചിപ്പിച്ച കോഴി കച്ചവടം ഉണ്ടായിരുന്നു, നല്ല നാടന്‍ കോഴികള്‍ കിട്ടാന്‍ പില്കാലതും അദ്ദേഹം തന്നെ ആയിരുന്നു നാട്ടുകാര്‍ക്ക് ശരണം.
ഇതിന്റെ ഒക്കെ കൂടെ അദ്ദേഹം ജീവിതത്തിലെ വലിയ ഒരു ഉത്തരാവദിത്വവും നിറവേറ്റിയിരുന്നു, നാട്ടിലുള്ള ഞങ്ങളില്‍ പെട്ട പലരുടെയും ഖബര്‍ കുഴിക്കുക എന്നത്, നാം ഏറ്റവും ഭയപ്പെടുന്ന, നമ്മെ പേടിപ്പെടുത്തുന്ന ഖബര്‍... അദ്ദേഹം ആയിരുന്നു ഞങ്ങളുടെ ഖബര്‍സ്ഥാനില്‍ പലപ്പോഴും ആ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്.
ഇങ്ങിനെ ജീവിക്കാന്‍ വേണ്ടി എന്ത് ജോലിയും ചെയ്തിരുന്ന അദ്ദേഹം, ഓരോ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് എന്ന് നമ്മെ പഠിപ്പിച്ച അദ്ദേഹം , അദ്ദേഹത്തിന് വേണ്ടി മറ്റാരോ കുഴിച്ച ഖബറില്‍ ഇന്ന് അന്ത്യ വിശ്രമം കൊള്ളുന്നു.
ഞാന്‍ തുടക്കം പറഞ്ഞത് പോലെ അദ്ദേഹം എന്റെ ആരുമല്ല, പക്ഷെ ഞങ്ങള്‍ക്ക് എന്തൊക്കെയോ ആയിരുന്നു,..
അദ്ദേഹത്തിന് അദ്ധേഹത്തിന്റെ കുടുംബത്തിനും നമുക്കും ദൈവം പൊറുത്തു തരട്ടെ..