.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Sunday 27 December 2009

'ഉണ്ണി' പോലൊരുവന്‍ ...

മോഹന്‍ ലാലിന്‍റെ പുതിയ തമിള്‍ സിനിമയുടെ പേരിനോട് സാദൃശ്യം തോന്നിയാലും, അതുമായി ബന്ധപ്പെട്ട കാര്യമേ അല്ല...
മഞ്ചേരിയിലെ ഒരു വാടക വീട്ടില്‍ വെച്ച് പത്തമ്പത് വയസ്സുള്ള ഒരു മൂപ്പിലാനെ ഉണ്ണിയെ പോലെ കിട്ടി എന്നാണ് കേള്‍വി (ജനിച്ച ഉടനെയുള്ള കുട്ടികളെ ഉണ്ണി എന്ന് വിളിക്കുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടില്‍ ഉണ്ട് എന്നാണ് എന്റെ അറിവ്....)അതിന്റെ സത്യാവസ്ഥയെ കുറിച്ചും, ആ 'മാന്യ' ദേഹത്തിന്റെ മാന്യതയെ കുറിച്ചും പറഞ്ഞാല്‍, ചിലപ്പോള്‍ എന്റെ ബ്ലോഗ്‌ എഴുത്ത് അതോടെ നമ്മുടെ സൈബര്‍ സെല്ലുകാര്‍ നിര്‍ത്തിക്കും...
കേട്ടവര്‍, കണ്ടവര്‍, വീഡിയോയില്‍ പകര്‍ത്തിയവര്‍, ഫോട്ടോ എടുത്തവര്‍ അങ്ങിനെയാണ് പറയുന്നത്....
മുന്‍പൊരിക്കല്‍ ഈ മാന്യന്റെ തന്നെ ഉടുമുണ്ട് പരസ്യമായി എതിര്‍ ഗ്രൂപുകാര്‍ പറിച്ചെടുത്തത് ലൈവ് ആയി കേരളം ആസ്വദിച്ചതാണ്‌...
അതിനു പിന്നില്‍ നമ്മുടെ ലീഡറുടെ പുന്നാര മോനാണ് എന്നാണ് കേള്‍വി...
അത് പിന്നെ ഗ്രൂപ്പ്‌ നോക്കി കളിക്കുമ്പോള്‍ നമ്മുടെ പുന്നാര മോന് പറ്റിയ ചില അബദ്ധം...
പക്ഷെ ഈ വിഷയം അങ്ങിനെയല്ല...
ആരും ബലമായി മുണ്ട് ഉരിഞ്ഞതല്ല.ഇനി 'ആരെങ്കിലും' ഉരിഞ്ഞതാണോ എന്നും അറിയില്ല ..ഏതോ ഒരു പത്രം എഴുതിയ പോലെ പിടി കൂടുമ്പോള്‍ അടി വസ്ത്രം വരെ ഇല്ലായിരുന്നു എന്നാണ് കേള്‍വി..
നൂറു കണക്കിന് ആളുകളാണ് ഇദ്ദേഹത്തെ പിടികൂടിയത്....
എന്താ ചെയ്യുക, തൊട്ടു തലേന്ന് വരെ മൂപ്പിലാന്റെ വാക്കുകള്‍കൊക്കെയും എന്തൊരു ശക്തിയായിരുന്നു..
ചാനലിലൂടെയായാലും അല്ലാതെയുള്ള പ്രസംഗങ്ങള്‍ ആയാലും സെന്‍സര്‍ ബോര്‍ഡ് കേട്ടിരുന്നെങ്കില്‍ ഒരു അല്‍റ്റ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാകത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക് ...
തെറികളിലായാലും അശ്ലീലച്ചുവയുള്ള വാക്കിന്റെ കാര്യത്തില്‍ ആയാലും കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹം തന്നെയായിരുന്നു വാര്‍ത്തയിലെ താരം...
എന്തായാലും ആ മാന്യദേഹം പറഞ്ഞത്, കൂടെയുണ്ടായിരുന്ന കുട്ടി, സോണിയ ഗാന്ധിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിയവള്‍ ആണെന്നാണ്...
പാവം സോണിയാജി..ഇത് വല്ലതും അറിയുന്നുണ്ടോ ആവോ...?
നമ്മുടെ പത്ര മാധ്യമങ്ങള്‍ ഇതൊന്നും കണ്ടില്ലേ എന്നാണ് എനിക്ക് സംശയം...
ഇത്രയും ചൂടുള്ള വാര്‍ത്ത കിട്ടിയിട്ടും, ഞങ്ങള്‍ക്കാണ് ആദ്യം കിട്ടിയത് എന്ന് പറയാനോ, ഞങ്ങളുടെ റിപ്പോര്ടറാണ് ഇത് പുറത്തു കൊണ്ട് വന്നത് എന്ന് പറയാനോ, ഇന്ത്യ വിഷനോ, മനോരമയോ മാതൃഭുമിയോ മാധ്യമമോ മുന്നോട്ടു വന്നില്ല എന്ന കാര്യം അത്ഭുതപ്പെടുത്തി...
(ഇവിടെ ഏഷ്യാനെറ്റ്‌ കിട്ടാത്തതിനാല്‍ അവരെ കുറിച്ച് അറിവില്ലാത്തതിനാല്‍ , അവരെ ഇതില്‍ നിന്നും ഒഴിവാക്കുന്നു.)
പിന്നെ റിപ്പോര്‍ട്ട്‌ ചെയ്തത്, ഖദര്‍ വിരോധം കൊണ്ട് കമ്മ്യൂണിസ്റ്റുകളും , തീവ്ര വാദികളെ എതിര്‍ക്കുന്ന ആളായതിനാല്‍ തേജസ്സും മാത്രം...
അതും എത്ര ദിവസം....?
നമ്മുടെ വീരന്റെ മാതൃഭുമിക്കും, നസ്രാണി മനോരമക്കും, മാപ്പിളമാരുടെ ചോരയില്‍ നിന്നുണ്ടായ ഇന്ത്യ വിഷന്‍കാരനും ,സമുദായത്തിന്റെ ഐക്യം ഐക്യം എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം വായിട്ടടിക്കുന്ന മാധ്യമത്തിനും ഓര്‍മ്മയുണ്ടോ എന്നറിയില്ല, ഒരു നാലഞ്ചു വര്ഷം മുന്‍പ് നടന്ന ഒരു കാര്യം...
സുരേഷ്ഗോപിയുടെ ഭാഷയില്‍ പറഞ്ഞാല്‍, "ഓര്‍മ്മ കാണില്ല , കാരണം ഒരുപാട് മുഖങ്ങള്‍ ഇങ്ങിനെ കയറി ഇറങ്ങി പോകുന്നതല്ലേ.."
പക്ഷെ ഞങ്ങള്‍ക്കത് മറക്കാന്‍ പറ്റില്ല മാധ്യമക്കാരെ....
കാരണം നിങ്ങള്‍ അന്ന് വലിച്ചെറിഞ്ഞ ഒരു കഷണം കറുത്ത തുണി വീണത്‌ ഞങ്ങളുടെ നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മുഖത്ത് ആയിരുന്നില്ല, അദ്ധേഹത്തെ നേതാവായി കാണുന്ന ലക്ഷക്കണക്കിന്‌ വരുന്ന ഞങ്ങളുടെ മുഖത്തായിരുന്നു...
ഇപ്പോള്‍ തിരുവനന്തപുരത്തുള്ള ഇന്ത്യ വിഷന്റെ ബഷീര്‍ എന്ന് പേരുള്ള ഒരു വിരുതനുണ്ടല്ലോ, ആ മാന്യന്റെ നാല് മുഴം നീളമുള്ള നാവ് എവിടെ പോയി, ഈ ഉണ്ണിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടിയപ്പോള്‍...?
സ്വന്തം അച്ഛനെ വരെ നിലക്ക് നിര്‍ത്തുന്ന നികേഷിന്റെ വായക്കു ആരെങ്കിലും സീല്‍ വെച്ചോ...?
പവിത്രമായ റമസാന്‍ മാസത്തില്‍ മുസ്ലിം സമുദായത്തിലെ ഒരു വ്യക്തിക്കെതിരെ ഒരു വേശ്യ (അവള്‍ സ്വയം പറഞ്ഞതാണ് , അതാണ്‌ തന്റെ ജോലി എന്ന് ) നാവിട്ടലക്കിയപ്പോള്‍ , അവള്‍ പറഞ്ഞതും പറയാത്തതുമായ ഒരു പാട് കാര്യങ്ങള്‍ എഴുതിക്കൂട്ടിയ ജമാഅത്തുകാരാ , നിന്റെ പത്രത്തിലെ പ്രിന്റെറിലെ മഷി വറ്റിപ്പോയോ..??
അതോ അടുത്ത തെരഞ്ഞെടുപ്പില്‍ വലതു പക്ഷത്തേക്ക് വരാനുള്ള നിങ്ങളുടെ നീക്കത്തിന്റെ ആദ്യ പടിയോ...?
ലോകത്ത് തന്നെ ആര്യം കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത , ഏതോ ഒരു പെണ്ണ് വിളിച്ചു പറഞ്ഞത് കേട്ട്
കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ പറയുമ്പോള്‍ മാത്രം ഒന്നാമത്തെ പേജില്‍ വളരെ പ്രാധാന്യത്തോടെയും, അദ്ദേഹം അങ്ങിനെ ചെയ്തില്ല എന്ന് അതേ സ്ത്രീ തന്നെ പറയുമ്പോള്‍ ഒരു പെട്ടിക്കോളം വാര്‍ത്തയായും എഴുതിയ വീരന്റെ പത്രത്തിന്, നൂറു കണക്കിന് നാട്ടുകാര്‍ സാക്ഷികളായ ഈ വാര്‍ത്ത‍ അത്ര പ്രാധാന്യമില്ലാതെ പോയത് , അടുത്ത തെരഞ്ഞെടുപ്പില്‍ നല്‍കുമെന്ന് ഖദറുകാര്‍
ഫാസിസ്റ്റുകാരുടെ വായില്‍ നിന്നും വീണ വിഷത്തെക്കാള്‍ മാരകമായ വിഷം ലവ് ജിഹാദ് എന്ന ഊതി വീര്‍പ്പിച്ച ബലൂണിന്റെ രൂപത്തില്‍ മനോരമക്കാരന്റെ പേനയില്‍ നിന്നും വായില്‍ നിന്നും വന്നപ്പോഴുള്ള ആവേശവും, ഡിഫിക്കാരന്റെ പ്രകടനം കോഴിക്കോട് അങ്ങാടിയിലൂടെ പോയാല്‍ അവര്‍ക്കെറിയാന്‍ വേണ്ടി മാത്രമായി ജനാലകള്‍ ഉണ്ടാക്കേണ്ടി വന്നപ്പോഴുണ്ടായ മനോരമക്കാരന്റെ സങ്കടത്തെക്കാളും അധികം സങ്കടം , ഒരു വേശ്യയുടെ കാര്യത്തില്‍ കാട്ടിയ മനോരമക്കാരന്, ഉണ്ണിയെ പോലെ കിടന്ന നമ്മുടെ ഈ നേതാവിന്റെ വാര്‍ത്ത , വാര്‍ത്ത അല്ലാതെ ആയതു , ഈ കൊണ്ഗ്രെസ്സ് എന്ന് പറയുന്നത്, സ്വന്തം സമുദായത്തിന്റെ പാര്‍ടി ആണെന്ന ധാരയിലാണോ ...?
വിവാദങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ നേതാവ് കുഞ്ഞാലിക്കുട്ടി സാഹിബ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍, എയര്‍പോര്‍ട്ട് റോഡിന്റെ സൈഡില്‍ ഉണക്കാന്‍ വേണ്ടി തേങ്ങവെയിലത്തിട്ടപോലെ മലര്‍ന്നു കിടന്നിരുന്ന, അജിതയും , മഹിളാ മോര്‍ച്ചയുടെ നേതാക്കളും അടങ്ങുന്ന സ്ത്രീ വിമോചന നേതാക്കള്‍ ഇതൊന്നും കണ്ടില്ലേ എന്നൊരു സംശയം...?
പെണ്‍ വാണിഭക്കാരെ കയ്യാമം വെച്ച് റോഡിലൂടെ നടത്തിക്കുമെന്ന് വാക്ക് പറഞ്ഞു അധികാരത്തില്‍ കയറി , പിന്നീടു അതിന്റെ ലഹരിയില്‍ ഉറങ്ങുന്ന നമ്മുടെ മുഖ്യനും (നമ്മുടെ ചാണ്ടി സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍, സോഡിയത്തിന്റെ കുറവ് കൊണ്ട് ഉറങ്ങുന്ന മുഖ്യന്‍ ) ഒന്നും മിണ്ടിയതായി കണ്ടില്ല...
ഏതെങ്കിലും മാപ്പിള നേതാക്കളുടെ പേരില്‍ വല്ല വേശ്യകളും വിളിച്ചു പറയുന്നത് ഏറ്റു പാടിയിരുന്ന പാര്‍ടി നേതാവും, നമ്മുടെ പോലീസ് മന്ത്രിയും ഒന്നും, മിണ്ടിയതായി നാമാരും കണ്ടില്ല....
കാരണം ചോദിക്കരുത്...
കാരണം....അതീവ രഹസ്യമാണ്...
എന്തായാലും ഇതിന്റെ കോളടിച്ചത് രണ്ടു പേര്‍ക്കാണ്...
ഒന്ന് നമ്മുടെ മഅദനി സാഹിബിനും പാര്‍ട്ടിക്കും....
ചാനലില്‍ നിന്ന് ചാനലിലൂടെ സൂഫിയ മഅദനിയുടെ ചാരിത്ര്യത്തെ പറ്റി വരെ സംശയം പ്രകടിപ്പിച്ചിരുന്ന ഈ മഹാനെ രണ്ടാം പക്കം 'ചാരിത്ര്യം' ഇല്ലാതെ പിടികൂടിയപ്പോള്‍ അത് ശരിക്കും ആഘോഷിച്ചത് പി ഡി പിക്കാരാണ്...
അവര്‍ അടക്കം പറയുന്നത് അതുവരെയുള്ള ഈ നേതാവിന്റെ പ്രസംഗം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയായി എന്നാണ്...
രണ്ടാമത്തെ ആള്‍ നമ്മുടെ ലീഡറുടെ പുന്നാര മോനും ..
മദാമ്മയുടെയും , ചാണ്ടി സാറിന്റെയും, ചെന്നിത്തല ചെട്ടന്റെയുമൊക്കെ കാലും കയ്യും പിടിച്ചു , അച്ഛനെ കൊണ്ട് ഉള്ളില്‍ നിന്ന് സമ്മര്‍ദവും ചെലുത്തിച്ചു എങ്ങിനെയെങ്കിലും ഉള്ളില്‍ കയറാന്‍ പറ്റുമോ എന്ന് നോക്കുമ്പോഴോക്കെയും, മുന്നില്‍ ചൈനയിലെ വന്മതില്‍ പോലെ ഉണ്ടായിരുന്നത് ഈ 'മാന്യനായിരുന്നു'...
പണ്ട് മുണ്ടുരിഞ്ഞതിന്റെ ദേഷ്യം മുഴുവന്‍ ലീഡറുടെ മോനോട് തീര്‍ക്കുന്ന തിരക്കിലായിരുന്നു പുള്ളി...
ഒടുവില്‍ 'സെക്സ്പെന്ഷനിലായ'പ്പോഴാണ് നമ്മുടെ കിങ്ങിണിക്കുട്ടന് സമാധാനമായത് ..
ഇനി ശ്രമിച്ചാല്‍ ഉള്ളില്‍ കയറി പറ്റാന്‍ പറ്റും എന്ന് തോന്നലുണ്ടായത്‌ തന്നെ ഇപ്പോഴാണ് ...

ഇത്രയൊക്കെ വായിച്ചിട്ട് ഇതെന്താ വെള്ളരിക്കാ പട്ടണമോ ...
എന്ന് ആരെങ്കിലും നമ്മുടെ കേരളത്തെ നോക്കി ചോദിച്ചാല്‍ അവരെ കുറ്റം പറയരുത്...
അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പ്...
പറഞ്ഞ സീറ്റിന്റെ എണ്ണം കണ്ടിട്ടാണോ...?

2 comments:

Anonymous said...

valare nalla abiprayaam...
keep it up...

Anonymous said...

podey.....vere paniyonnum ille...valare mosham Bhasha.Nilavaaram Illa..parayunnathil aathmaarthathayum sathya santhathayum illa....