.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Monday 23 August 2010

റായ്ചല്‍ കൊറി..

പ്രിയപ്പെട്ട അമ്മേ..
ഞാനെങ്ങാനും
നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരികയാണെങ്കില്‍ എനിക്കുറപ്പുണ്ട്, എന്റെ നിശാ സ്വപ്‌നങ്ങള്‍ എന്നെ പേടിപ്പെടുതുമെന്നും,
ഞാന്‍ ഇവിടെ അല്ലാതിരുന്നതിനു കുറ്റ ബോധം ഉണ്ടാവുമെന്നും..
പ്രിയപ്പെട്ട
അമ്മെ..

ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും നല്ല പുണ്യം എന്താണെന്നറിയുമോ, നമ്മുടെ രാജ്യത്ത് ജനിച്ചത്‌ കൊണ്ട് പരോക്ഷമായിട്ടനെങ്കിലും ഞാനും പങ്കാളി ആകേണ്ടി വന്ന, നമ്മുടെ രാജ്യം മുഖ്യ ഉത്തരവാദി ആയ, വളരെ ആസൂത്രിതമായ ഈ ഒരു നശിപ്പിക്കലിനെ എതിര്‍ക്കാന്‍ വേണ്ടി ഇവിടെ വന്നത്..
പ്രിയപ്പെട്ട
അമ്മെ..

ഞാന്‍ ജീവിതത്തില്‍ ആദ്യമായി കണ്ട സ്ത്രീ, അവരാണ് എന്റെ ഇവിടത്തെ കാര്യങ്ങള്‍ നോക്കുന്നത്,എനിക്ക് ഭക്ഷണം തരുന്നത്, അവര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ തീരെ അറിയില്ലെങ്കിലും അവരുടെ ഭാഷയില്‍ അവര്‍ എന്നും നിങ്ങളെപറ്റി ചോദിക്കാറുണ്ട്, അവരെന്നും ഞാന്‍ നിങ്ങളെ വിളിച്ചോ എന്ന് തിരക്കാറുണ്ട്, അവര്‍ എന്നും നിങ്ങളെ വിളിക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്..
പ്രിയപ്പെട്ട
അമ്മെ..

ഇന്ന്
രാത്രി ഞാന്‍ ഇവിടെയുള്ള
രണ്ടു കുട്ടികള്‍ക്ക് ഒരു ഹൊറര്‍ സിനിമ കാണിച്ചു കൊടുത്തപ്പോള്‍,അവര്‍ ഒരു തമാശ സിനിമ ആസ്വദിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്..


സുഖവാസ കേന്ദ്രത്തില്‍ ഭര്‍ത്താവിന്റെ കൂടെയോ കാമുകന്റെ കൂടെയോ പോയ ഒരു മകള്‍ ദൂരെ ഇരിക്കുന്ന മ്മക്ക് അയച്ച കത്ത് അല്ല ഇത്, നാം ജനിച്ച മുതല്‍ നാം കേള്‍ക്കുന്ന, കഷ്ട്ടപ്പാടിന്റെ നടുവില്‍ കഴിയുന്ന ഫലസ്തീനിലെ വെച്ച് അമേരിക്കക്കാരിയായ റായ്ചല്‍ കൊറിഎന്ന 23 കാരിയായ പെണ്‍കുട്ടി അവരുടെ അമ്മക്ക് എഴുതിയ പല കത്തുകളിലെ വരികള്‍ ആണിത് (http://www.rachelcorrie.org/emails.htm).

ഫലസ്തീനിയുടെ ജീവനും സ്വത്തിനും, നാം നടന്നു പോവുമ്പോള്‍ ചവിട്ടി അരക്കുന്ന പുല്ലിന്റെ വില പോലും കല്‍പ്പിക്കാത്ത സയനിസ്ട്ടു-അമേരിക്കന്‍ ക്രൂരതയുടെ കഥകള്‍ ലോകത്തിനു മുന്നില്‍ വിളിച്ചു പറയാന്‍ തയ്യാറായ റായ്ചല്‍ കൊറി എന്നഅമേരിക്കക്കാരിയെ നിങ്ങള്‍ക്കറിയുമോ?
നമുക്കെവിടെ സമയം അല്ലെ?ജീവിതത്തില്‍ സ്വന്തം കാര്യത്തിനു വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യ മൃഗങ്ങള്‍ ജീവിക്കുന്ന ഈ ലോകത്ത്, റായ്ചല്‍ കൊറിവ്യത്യസ്തതയാകുന്നതും ഇത് കൊണ്ടാണ്.
നമ്മുടെ നാട്ടില്‍ പാത ഇരട്ടിപ്പിക്കാനും മറ്റും ഭൂമി ഏറ്റെടുക്കുമ്പോള്‍, അതെ ടെഷതോ അല്ലെങ്കില്‍ കുറച്ചു മാറിയോ ഭൂമി കൊടുക്കാം എന്ന് പറഞ്ഞാലും സമരങ്ങളുടെ പൂരം തീര്‍ക്കുന്ന നമ്മള്‍, പിറന്ന മണ്ണില്‍ പകരം ഭൂമി പോയിട്ട്, ജീവിക്കാനുള്ള അവകാശം വരെ കൊടുക്കാതെ, കാന്‍സര്‍ പോലെ പടര്‍ന്നു പിടിച്ച സയനിസ്ട്ടു ഭീകരതയുടെ ഒരു വലിയ രക്ത സാക്ഷി-അതാണ്‌ റായ്ചല്‍ കൊറി ...

അമേരിക്കയിലെ ഒളിമ്പിയ യൂനിവേര്‍സിറ്റിയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി ഗാസയില്‍ എത്തിയതാന് റായ്ചല്‍ കൊറി. ഫലസ്തീനില്‍ ഇസ്രായേലി അധിനിവേശത്തിനെതിരെ ശബിടിച്ചു പലരും മരണപ്പെട്ടിട്ടുണ്ട്, ഫലസ്തീനികള്‍ ആയും അത് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വരുന്ന മാധ്യമ സുഹുര്തുക്കള്‍ വഴി തെറ്റി വരുന്ന ബോംബുകളാലും,അതിനൊന്നും കയ്യും കണക്കുമില്ല..എന്നാല്‍ ഇന്റര്‍നാഷണല്‍ സോളിടാരിട്ടി മൂവ്മെന്റിന്റെ ഭാഗമായി ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി , പാവപ്പെട്ട ഫലസ്തീനിയുടെ ഭവനം നശിപ്പിക്കാന്‍ വേണ്ടി വന്നു കൊണ്ടിരുന്ന ബുള്‍ഡോസര്‍ഇന് മുന്നില്‍ സ്വയം മനുഷ്യ കവചമായി മാര്‍ച്ച് 16 ഇന് അവര്‍ ലോകത്തോട്‌ വിട പറഞ്ഞു, അല്ലെങ്കില്‍ പറയിപ്പിച്ചു..
ആ മഹതിയുടെ സുഹുര്തുക്കളുടെ വാക്കുകളില്‍, "ബുള്‍ഡോസര്‍ ഒരു ഫലസ്തീനിയുടെ വീട് പൊളിക്കാന്‍ വരികയായിരുന്നു.റായ്ചല്‍ അവരുടെ മുന്നില്‍ ഒരു പാറക്കഷണം ഇട്ടു അതില്‍ നിന്നു. ഞങ്ങള്‍ അടുത്തുണ്ട്,ബുല്ടോസരിന്റെ ശബ്ദം ഞങ്ങളെ പേടിപ്പിച്ചു, എന്നാല്‍ അവള്‍ അവിടെ തന്നെ
നിന്നു.എല്ലാ എതിര്‍പ്പുകളും അവഗണിച്ചു അവര്‍ (സയനിസ്ട്ടു ഭീകരരായ ബുള്‍ഡോസര്‍ ഡ്രൈവര്‍) അവരുടെ മുകളിലൂടെ കയറ്റി ഇറക്കി, ഒരു പ്രാവശ്യമല്ല, രണ്ടു വട്ടം.തല മുഴുവന്‍ തകര്‍ന്നു, ശരീരം തവിട് പൊടിയായി, ജീവന്റെ അംശം ബാക്കിയാക്കിയിട്ടാണ് ആ ദുഷ്ട്ടന്മാര്‍ പോയത് , ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും, വഴി മദ്ധ്യേ..." ആ സുഹുര്തിനു കരച്ചില്‍ നിയന്ത്രിക്കാനാവുന്നില്ല.
സ്വന്തം രാജ്യത്തിന്റെ പതാക കത്തിച്ചു കൊണ്ട്, അമേരിക്കയുടെ ഇസ്രയേല്‍ വിധേയത്വതിനെതിരെ ശബ്ദിച്ചു തുടങ്ങിയ ആ ധീരയെ, ഒടുവില്‍ ആ പതാക തന്നെ പുതപ്പിച്ചു കൊണ്ടാണ് ഫലസ്തീനികള്‍ യാത്ര ആക്കിയത്..ഒരു പക്ഷെ ഫലസ്തീനികള്‍ ബഹുമാനത്തോടെ അമേരികന്‍ പതാക വഹിച്ചത്, ആ പതാക അവരുടെ മൃത ശരീരത്തില്‍ പൊതിഞ്ഞപ്പോള്‍മാത്രം ആയിരിക്കും
ലോകത്തെ മുഴുവന്‍ ഫലസ്തീനികളുടെയും ശബ്ദമായി മാറി , മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തുള്ള മുഴുവന്‍ സയനിസ്സ്ട്ടു- സാമ്രാജ്യത്വ ഭീകരരുടെയും പേടി സ്വപ്നമായി മാറി, തനിക്കു നേരെ വന്ന ബുള്‍ഡോസര്‍ഇന്റെ മുന്നില്‍ ധീരതയോടെ മരണത്തെ നേരിട്ട ധീരവനിത.
നാഴികക്ക് നാല്‍പതു വട്ടം പ്രകടനങ്ങളും പോസ്റ്ററുകളും എഴുതുന്നതല്ല , എന്നെ പോലെ ബ്ലോഗ്ഗില്‍ പോസ്റ്റു ചെയ്യുന്നതല്ല ഫലസ്തീനിലെയും ലോകത്തിലെയും പീധിതരോടുള്ള യഥാര്‍ത്ഥ ഐക്യ ധാര്‍ദ്യം എന്ന് നമ്മെ പഠിപ്പിച്ച, നമ്മെ ഓര്‍മ്മിപ്പിച്ച ആ ധീരവനിത..
ഒരു മുസ്ലിം അല്ലാതിരുന്നിട്ടും അവര്‍ക്ക് വേണ്ടി ശബ്ദിച്ച വിപ്ലവകാരി...
ഇത് കൊണ്ട് തനിക്കു എന്ത് കിട്ടുമെന്ന് നോക്കിയല്ല മാനവതക്ക് വേണ്ടി ശബ്ടിക്കേണ്ടത് എന്ന് നമ്മെ വീണ്ടും ഓര്‍മ്മിപ്പിച്ച സഹോദരി..
അവരെ പറ്റി ഞാന്‍ ആദ്യമായി കേട്ടത്, ഇവിടെയുള്ള ഒരു ഫലസ്തീനിയില്‍ നിന്നാണ്, അവളെ പറ്റി പറയുമ്പോള്‍, അദ്ദേഹം വികാരഭരിതന്‍ ആയിരുന്നു..
അദ്ദേഹം ചോദിക്കുന്നു നമ്മോടു, നിങ്ങള്ക്ക് അവിടെ വന്നു ഞങ്ങളെ രക്ഷിക്കാന്‍ ആയില്ലെങ്കിലും, സ്വന്തത്തിനു വേണ്ടി മണിക്കൂറുകള്‍ ദൈവത്തിനോട് പ്രാര്തിക്കുമ്പോള്‍, അതില്‍ കുറച്ചു നിമിഷം ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ച് കൂടെ എന്ന്?
പറ്റില്ലേ നമുക്ക്, മനുഷ്യര്‍ക്ക്‌, ഈ മൃഗങ്ങളില്‍ നിന്നു ഫലസ്തീനികളെ രക്ഷിക്കാന്‍..
നാം എവിടെയാണ്..?
എത്ര കാലം നമ്മുടെ ജീവിതം..?
ഈ പുണ്യമാസത്തില്‍ എങ്കിലും വേണ്ടേ ഒരു പുനര്‍ വിചിന്തനം?
നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകള്‍ സാധാരണ അവരുടെ രക്ത സാക്ഷി മനടപത്തില്‍ കോരിയിടുന്ന ഒരു വാചകം ഉണ്ട്, അത് ഒന്ന് മാറ്റി എഴുതിയാല്‍..
"മരിക്കുന്നെങ്കില്‍ അത് രക്ത സാക്ഷി ആയി"
ഈ ധീരത നമുക്കൊരു ഉള്ക്കരുതാകട്ടെ..

0 comments: