.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Monday 7 February 2011


Tuesday 1 February 2011

എന്നിട്ടരിശം തീരാഞ്ഞവനാ...




ദാവൂട്.
              കുഞ്ചന്‍ നമ്പ്യാരുടെ പ്രശസ്തമായ വരികളാണ്, ജമ അത് കൂലി എഴുത്തുകാരനായ ദാവൂദിന്റെ പുതിയ ലേഖനം കൂടി കണ്ടപ്പോള്‍ മനസ്സിലേക്ക് ആദ്യം വന്നത്.എസ ഐ ഓ വിന്റെ സ്ഥാനത് നിന്ന് പോയതിനു ശേഷം , കൂലിയും  വേലയും ഇല്ലാതിരിക്കാന്‍ ശൂറ ഏല്‍പ്പിച്ച പണിയാണോ, ഇപ്പോള്‍  ഇറങ്ങുന്ന തെറി ലേഖനങ്ങളും അസംബന്ധങ്ങളുടെ കെട്ടുകളും എന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കുന്നു.എന്തായാലും മനുഷ്യന്റെ കാര്യം ബഹു രസമാണ്, കൂടെ ഇല്ലാത്ത ഒരാളെ കുറിച്ച് നന്മകള്‍ പറയാന്‍  നാം ബഹു മിടുക്കര്‍ ആണ് .എന്നാല്‍ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍, കിട്ടിയ സമയതോക്കെയും കല്ലെറിയാന്‍ നാം മുന്നിലുണ്ടാവും.അതില്‍ ഏറ്റവും നിപുണര്‍ ആണ് ജ ഇ എന്ന സമൂഹം. ഉദാഹരണങ്ങള്‍ നോക്കൂ... ആയിരക്കണക്കിന് അനാഥ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സ്വയം മുന്നിട്ടിറങ്ങിയ ജെ ഡി ടി യുടെ സ്ഥാപകന്‍, അദ്ധേഹത്തിന്റെ നാശം കാണാന്‍, ജ ഇ യുടെ മുഴുവന്‍ സ്രോതസ്സും ഉപയോഗിച്ച് വര്‍ഷങ്ങളോളം കളിച്ചു, ഒടുവില്‍ ഒരു തെരുവ് നായയെ പോലെ സമൂഹ മധ്യത്തില്‍ അപമാനിതന്‍ ആക്കി നാറ്റിച്ച ഇക്കൂട്ടര്‍ തന്നെ, അദ്ദേഹം മരിച്ചപ്പോള്‍ വര്‍ണ്ണിക്കാനും മുന്നില്‍ ഉണ്ടായി...
ബാബറി മസ്ജിദിന്റെ പേരില്‍ ലീഗിലെ നേതൃത്വവുമായി  ചെറിയ അഭിപ്രായ വ്യത്യാസം വന്നപ്പോള്‍, ഞങ്ങളുടെ പ്രിയ സേട്ടു സാഹിബിനെ പുകച്ചു പുറത്തു ചാടിച്ചു, ഒടുവില്‍ ഒന്നുമാല്ലാതക്കാന്‍  മുന്നിട്ടിറങ്ങിയ ഇക്കൂട്ടര്‍...
ഇന്ത്യ മുഴുവന്‍ കത്തുമ്പോഴും, പാണക്കാട് തങ്ങളുടെ കീഴില്‍ അണി നിരന്ന കേരള മുസ്ലിം രാഷ്ട്രീയത്തെയും തങ്ങളെയും കണക്കറ്റു പരിഹസിക്കുകയും, അതിനു വേണ്ടി പത്രത്തിന്റെ ആയിരക്കണക്കിന് താളുകള്‍ മാറ്റി വെക്കുകയും ചെയ്തവര്‍ തന്നെ അദ്ദേഹം മരണപ്പെട്ടപ്പോള്‍, പുകഴ്ത്താനും ചിലവിട്ടു കോളങ്ങള്‍...
അങ്ങിനെ തുടങ്ങി, ഇപ്പോളത്തെ  പുതിയ ലേഖനത്തില്‍ ഖായിദെ  മില്ലത്തിനെ വാനോളം പുകഴ്തുന്നുണ്ട്.ഖായിദെ മില്ലത്ത്‌ എന്ന വാക്കുച്ചരിക്കാന്‍ ജ ഇ കാരന് അവകാശമുണ്ടോ എന്നത് വേറെ കാര്യം.മുസ്ലിം ലീഗ് രൂപീകരിക്കാന്‍ ശ്രമിച്ചപ്പോള്‍, അതിനെ എതിര്‍ത്തവര്‍  , രൂപീകരിച്ച  സമയം മുതല്‍, അതിന്റെ നേതാക്കളെ ഇല്ലാ കഥകള്‍ പറഞ്ഞു നാറ്റിക്കാന്‍ ശ്രമിച്ചവര്‍, സംഘടനയെ , അന്ന് മുതല്‍ ഇന്ന് ഇതെഴുതുന്ന സമയം വരെ എതിര്‍ക്കാന്‍ മാത്രം തുനിഞ്ഞവര്‍ , ഞങ്ങളുടെ ഇസ്മായീല്‍ സാഹിബിനെ ഖായിദെ മില്ലത്ത് എന്ന് പറയുകയോ?
അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍, ദാവൂദിന്റെ  ലേഖനത്തിന് ശേഷം മുതല്‍ ആ പേര് കേള്‍ക്കുന്നത് പോലും ഇഷ്ട്ടപ്പെടുമായിരുന്നില്ല എന്നത് വേറെ കാര്യം.
മിസ്റ്റര്‍ ദാവൂട്...,
താങ്കള്‍ എഴുതിയ ലേഖനത്തിന്റെ തുടക്കം ഗംഭീരമായിരുന്നു.രണ്ടാം  ഉമറിന്റെ ത്യാഗോജ്വലമായ ചരിത്രം പറഞ്ഞ താങ്കള്‍, ആ പാഠ  ഭാഗങ്ങള്‍  പറഞ്ഞു തുടങ്ങേണ്ടത്, താങ്കള്‍ അന്തിയുറങ്ങുന്ന ഹിറ സെന്റെരിലെ നേതാക്കലോടായിരുന്നു.രണ്ടാം ഉമറിനെ പോലെ കണിശത പാലിച്ചവരില്‍ താങ്കള്‍ എഴുതിയ ഖായിദെ മില്ലത്തിന്റെ സംഘടന ആണ് അന്നും ഇന്നും ലീഗ്.എന്നാല്‍ അദ്ദേഹം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ലീഗിനെ നശിപ്പിക്കാന്‍ അല്ലാതെ  , ഒരിക്കല്‍ പോലും താങ്കളുടെ സംഘടന ശ്രമിച്ചുവോ.ചരിത്രത്തിന്റെ പാഠ  ഭാഗങ്ങള്‍ പഠിച്ചില്ലെങ്കിലും, ഖായിദെ മില്ലത്തിന്റെ ജീവിതമെങ്കിലും ഒന്ന് മനസ്സിലാക്കിയെങ്കില്‍, നിങ്ങളുടെ ഈ നെറികെട്ട ലേഖനം എഴുതുന്നതിനു മുന്‍പ് ഒന്ന് ആലോചിക്കുമായിരുന്നു.രണ്ടാം ഉമറിനെ പോലെ കണിശത പാലിച്ച നേതാക്കളുടെ പേരുകള്‍ ഓര്‍മ്മിക്കുമ്പോള്‍, ആദ്യം  ആയാലും, അവസാനം ആയാലും നിങ്ങളുടെ മനസ്സില്‍ ഓര്‍മ്മ വരിക ലീഗിന്റെ  നേതാക്കളുടെ പേര് മാത്രമായിരിക്കും.മറിച്ച്‌ മുഴുവന്‍ വേണ്ട, പകുതിയെങ്കിലും പറയാന്‍ ധൈര്യമുള്ള  ഒരു ജ ഇ  നേതാവിന്റെ പേര് ഒന്ന് പറയാമോ?
സ്ഥാനമാനതിനു വേണ്ടി സ്വന്തം സഹോദരനെ ഒറ്റു കൊടുത്ത നിങ്ങളുടെ ഇപ്പോളത്തെ നേതാവോ?
തന്റെ  സ്ഥാനം ഉറപ്പിക്കാന്‍, മുന്‍ അമീറിനെ ഡല്‍ഹിലേക്ക്  അയച്ച പുതിയ അമീറിന്റെ പേരോ?
ലീഗില്‍ ഇരിക്കെ അഴിമതിയുടെ പേരില്‍ പുറത്താക്കപ്പെട്ട നിങ്ങളുടെ രാഷ്ട്രീയ കാര്യ നേതാവോ ?
ആയിരക്കണക്കിന് ആളുകളെ പറ്റിക്കുകയും, കുറെ പേരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത ഓര്‍ക്കിട് സംരംഭകാരായ നിങ്ങളുടെ സംഘടനയോ  ?
ആരെയാണ് നിങ്ങള്ക്ക് പറയാന്‍ ഉള്ളത്.ഞങ്ങളുടെ നേതാക്കള്‍ പറഞ്ഞു തന്ന പോലെ, മറ്റൊരു സംഘടനയുമായി താര തമയം ചെയ്യേണ്ട സംഘടന അല്ല ലീഗ്.എങ്കിലും ചോദിച്ചെന്നെ ഉള്ളൂ  . ഒരു നേതാവുണ്ടോ, നിങ്ങള്‍ക്കങ്ങിനെ ധൈര്യമായി പറയാന്‍ ..
താങ്കള്‍ പറഞ്ഞ പോലെ ഒരുപാട് സംസ്ഥാനങ്ങളില്‍ വേരുണ്ടായിരുന്ന ലീഗ് കേരളത്തില്‍ മാത്രമായി പോയത് എന്തുകൊണ്ടെന്ന് നിങ്ങള്‍ ചിന്തിച്ചില്ലെങ്കില്‍, ഞാന്‍ പറഞ്ഞു തരാം. കേരളത്തിലെ ഒരു നിയമ സഭ സീറ്റിലേക്ക്  നടന്ന തിരഞ്ഞെടുപ്പില്‍ ഭരിക്കാന്‍ വേണ്ടി ആളെ നോക്കി നടക്കേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട് ലീഗിന്നു ഒരു  കാലത്ത്  , അത് താങ്കള്‍ പറഞ്ഞ സ്ഫടിക തുല്യമായ ജീവിതം നയിച്ച, ധീരനായ ഖായിദെ മില്ലത്തിന്റെ കാലത്തായിരുന്നു.അന്നും ലീഗിനെ തകര്‍ക്കാന്‍ നിങ്ങള്‍ ആയിരുന്നു മുന്‍പില്‍ .അവിടെ നിന്ന് കേരള രാഷ്രീയാതെ മാറ്റി മറിക്കാന്‍ മാത്രം ലീഗ് വളര്‍ന്നെങ്കില്‍, അത് ഇന്നത്തെ ലീഗ് നേതാക്കളുടെ കൂടി വിയര്‍പ്പിന്റെ ഫലമാണ് എന്നത്  മറക്കണ്ട.കേരളത്തിലെ ലീഗിന്റെ നേതാക്കിലുള്ള വിശ്വാസവും  , അവര്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്ന മാര്‍ഗ്ഗവും ആണത്.ലീഗിനെ കുറ്റം പറയുന്നതിന് മുന്‍പ് നിങ്ങളുടെ സംഘടനയുടെ ദുര്‍ഗ്ഗതി  എന്താണെന്ന് ആലോചിച്ചുവോ  ?ഇത്ര കാലമായിട്ടും, ഒന്ന് മത്സരിക്കാന്‍ പോലും സംഘടന  വളര്‍ന്നിട്ടില്ല എന്ന് സമ്മതിക്കുന്ന നിങ്ങള്ക്ക്   ലീഗിനെ കുറ്റം പറയാന്‍ എന്ത് അധികാരം.
മിസ്റ്റര്‍ ദാവൂട്...,
താങ്കള്‍ പറഞ്ഞുവല്ലോ, ഇന്ത്യന്‍ മുസ്ലിംകള്‍ സന്നിഗ്ദ ഘട്ടത്തിലൂടെ  കടന്നു പോയപ്പോള്‍, മുസ്ലിം ലീഗ് സമുദായത്തിന് എതിരായി  നിലപാട് എടുത്തു എന്ന്, അതാണ്‌ ലീഗിനെ തകര്‍ത്തത് എന്നത്.എങ്കില്‍ പറയട്ടെ, ലീഗിനെ തകര്‍ക്കാന്‍ പോയിട്ട്, അതിന്റെ ഒരു കല്ലെങ്കിലും ഇളക്കാന്‍ , ഇത്ര കാലമായിട്ടും ഒരാള്‍ക്കും പറ്റിയിട്ടില്ല. പറ്റുമായിരുന്നെങ്കില്‍, അന്ന് സേട്ടു സാഹിബിനെ നിങ്ങള്‍ തെറ്റി ധരിച്ചപ്പോള്‍ ആവേണ്ടാതായിരുന്നു.എന്നാല്‍ മരിക്കുന്നതിനു മുന്‍പ് സേട്ട് സാഹിബു പറഞ്ഞത്, ഇന്ന് അദ്ധേഹത്തിന്റെ മക്കള്‍ പറയുന്നത്, അന്ന് ലീഗ് എടുത്ത തീരുമാനം ആണ് ശരി എന്നാണ്.എത്ര ഒക്കെ ശ്രമിച്ചു, നിങ്ങള്‍ അടങ്ങുന്ന ശത്രുക്കള്‍, ഏതൊക്കെ തരത്തിലുള്ള ലീഗുണ്ടായി.ഒന്നിനെങ്കിലും നില നില്പ് ഉണ്ടായോ?എന്നിട്ട്  ലീഗ് തകര്‍ന്നുപോയി പോലും..
മിസ്റ്റര്‍ ദാവൂട്..
താങ്കള്‍ പറഞ്ഞു വല്ലോ രാജ്യത്തു നടക്കുന്ന ഫാഷിസ്റ്റു സ്ഫോടനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ലീഗ് മുന്‍ കയ്യെടുതില്ല എന്ന്. മുസ്ലിം സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നിങ്ങള്‍ ജന്മം നല്‍കിയ സിമിയുണ്ടല്ലോ, അവരില്‍ നിന്ന് തുടങ്ങിയതല്ലേ, നമ്മുടെ നാടിന്റെ, മുസ്ലിം നാമധാരിയുടെ ഈ ഗതികേട്. പേര് മുസ്ലിമിന്റെതായി പോയതിന്റെ പേരില്‍ തുരുങ്കിലടക്കപ്പെട്ട  ഒരുപാട് പേര്‍ ഉണ്ട് എന്ന് ലീഗിനറിയാം, എന്നാല്‍ ആ പേരും പറഞ്ഞു, നാടിനെ കത്തിക്കാന്‍  മുന്നിട്ടിരങ്ങിയവരെ ന്യായീകരിക്കാന്‍ ലീഗിനാവില്ല. ഭീകരവാദികള്‍ പുറത്തിറങ്ങിയാലും, ജയിലായാലും കുറ്റം ലീഗിനാനല്ലോ.പുറത്തിറങ്ങിയാല്‍, ലീഗിന്റെ സമാധാന  ആഹ്വാനത്തെ കുറ്റം പറയല്‍, അവരുടെ നേതാക്കളെ തെറി പറയല്‍, എന്നാല്‍ ഏതെങ്കിലും കേസില്‍ പെട്ട് ജയിലില്‍ ആയാല്‍, അവരെ ഇറക്കാതത്തിന്റെ പേരില്‍ വേറെ തെറി.അല്ലെങ്കിലും താങ്കളുടെ ഭാഷയില്‍  "മലബാര്‍ എന്നാ സാമ്രാജ്യത്തില്‍"  ഉള്ള ലീഗിനെന്തു സ്വാധീനം, ഇന്ത്യ മുഴുവന്‍ വ്യാപിച് കിടക്കും ജ ഇ കാര്‍ക്കയോ?
മിസ്റ്റര്‍ ദാവൂട്..
താങ്കളുടെ എതൊരു ലേഖനത്തിലും ഉള്ളത് പോലെ തന്നെ ഈ ലേഖനത്തിലും വിഡ്ഢിത്തങ്ങള്‍ ഉടെ  ചാകര തന്നെ ഉണ്ട്.ഇന്ന്  നശിക്കുന്നു എന്ന് മുകളില്‍ പറഞ്ഞ അതെ ലീഗിന്റെ ചുണക്കുട്ടികള്‍ ഇന്ത്യയുടെ ഭരണ രംഗത്തുണ്ടായിട്ടും, ഫാഷിസ്ട്ടു  സ്ഫോടനങ്ങല്‍ക്കെതിരെ പ്രതികരിക്കുന്നില്ല എന്നാ നിങ്ങളുടെ ജല്‍പ്പനം കേള്‍ക്കുമ്പോള്‍.അങ്ങിനെ ഒരു ആവശ്യം ഉന്നയിക്കാന്‍ എന്ത് അവകാശമാണ്, താങ്കള്‍ക്കും താങ്കളുടെ പ്രസ്ഥാനത്തിനും ഉള്ളത് എന്ന് ആലോചിച്ചുപോകുന്നു .ഇ അഹമദ് സാഹിബിനെ തോല്‍പ്പിക്കാന്‍ , ഊണും ഉറക്കവുമില്ലാതെ ഹിറ സെന്റെരിലെ രാത്രികളില്‍ ലേഖനമെഴുതിയും ഇല്ലാ കഥകള്‍ എഴുതിയും താങ്കള്‍ ചിലവഴിച്ച സമയത്തിന്റെ നൂറിലൊന്നു അദ്ധേഹത്തെ ജയിപ്പിക്കാന്‍ നിങ്ങള്‍ ചിലവഴിച്ചുവോ?
മിസ്റ്റര്‍ ദാവൂദ്..
നിങ്ങളുടെ ലേഖനത്തിലെ പിന്നീടുള്ള വരികള്‍ കാണുമ്പോള്‍ തോന്നി പോകുന്നത്, ഈ ഒരു ആരോപണം ആദ്യമായാണ് അധെഹതിനെതിരില്‍ വരുന്നതു എന്നാണ്.നിങ്ങള്‍ തന്നെ ഒരു അഞ്ചു വര്ഷം മുന്‍പ് ഒരു റമസാനില്‍, ദീനും ദുനിയാവും ഒന്നാണ്, അത് പത്രം ആയാലും രാഷ്ട്രീയം ആയാലും എന്ന് പറഞ്ഞു തുടങ്ങിയ പത്രത്തിന്റെ ഒന്നാം പേജു മുഴുവന്‍ ഇദ്ധെഹത്തിനെതിരില്‍  ഉപയോഗിച്ചത് ഇതേ ആരോപണം പറയാന്‍ ആയിരുന്നില്ലേ. അദ്ദേഹം വെല്ലു  വിളിച്ച പോലെ, അഞ്ചു വര്ഷം മുന്‍പ് ഇതേ ചാനല്‍ പറഞ്ഞതിനും അപ്പുറം, നിങ്ങള്‍ പറഞ്ഞതിനും അപ്പുറം  എന്ത് പുതിയ തെളിവ് ആണ് അവര്‍ കൊണ്ട് വന്നത്,പറഞ്ഞ ആള്‍ മാറി എന്നതല്ലാതെ.ഇനി മുസ്ലിം ലീഗ് ഇന്ന് പിന്തുടരുന്നത്, കുഞ്ഞാലിക്കുട്ടിയുടെ വൃത്തി ഹീനമായ വ്യക്തി ജീവിതത്തെ സൂക്ഷിക്കാന്‍ ആണ്  എന്ന് പറയുന്ന താങ്കള്‍, താങ്കളുടെ വീട്ടില്‍ നിന്നും വിളിച്ചാല്‍ ഉത്തരം കിട്ടുന്നത്ര ദൂരമുള്ള നിങ്ങളുടെ നേതാവിന്റെ പഴയ പുഴുവരിക്കുന്ന ചരിത്രമോ, അല്ലെങ്കില്‍ നിരവധി  കുടുംബങ്ങളെ പെരു വഴിയിലാക്കിയ, മറ്റു ചിലരുടെ ആത്മഹത്യയിലേക്ക് നയിച്ച ഓര്‍ക്കിട്  പോലുള്ള ജ ഇ യുടെ സംരംഭത്തെ കുറിച്ചോ ഇതുപോലെ വികാരം കൊള്ളുന്നതായി കാണുന്നില്ലല്ലോ.
പിന്നെ വരുന്ന ഒരു ചോദ്യം , എന്ത് കൊണ്ട് കുഞ്ഞാലി കുട്ടി മാത്രം ടാര്‍ഗെറ്റ് ചെയ്യപ്പെടുന്നു എന്നുള്ളതാണ്.ഉത്തരം ലളിതമാണ് ദാവൂട്...മുന്‍പ് പറഞ്ഞ പോലെ , ഈ സംഘടനയുടെ ജന്മം മുതല്‍ അതിനെ ആക്രമിക്കാന്‍ ശ്രമിച്ചവരില്‍ പ്രധാനികള്‍ ആണല്ലോ നിങ്ങളുടെ സമൂഹം.എന്നാല്‍ ആ ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ബാബറി മസ്ജിദിന്റെ ധ്വംസനം മുതല്‍ കമ്മ്യൂനിസ്റ്റുകളും അവരുടെ വാലാട്ടികലുമായ നിങ്ങളും മദനിയും വത്തക്ക ലീഗുകാരുമായ കുറെ പേര്‍ ശ്രമിച്ചു കൊണ്ടിരുന്നിട്ടും, സംഘടനയുടെ കെട്ടുറപ്പിന് ഒരു കോട്ടവും സംഭവിക്കാതെ, കുഞ്ഞാലി കുട്ടി എന്ന നേതാവിന്റെ കീഴില്‍ എണ്ണയിട്ട യന്ത്രം പോലെ മുന്നോട്ടു പോകുന്നത് കാണുമ്പോള്‍, ഒരു രാഷ്ട്രീയ പാര്‍ടി ആകാന്‍ വഹയു  ഉദിച്ച നിങ്ങളും, നിങ്ങളുടെ മറു വശമായ തീവ്ര വാദി ഗ്രൂപും ശ്രമിക്കുമ്പോള്‍ അദ്ധേഹത്തെ തകര്‍ക്കാന്‍ കിട്ടുന്ന എതൊരു ചാന്‍സും പാഴക്കില്ലല്ലോ.നിങ്ങളിത്രയോക്കെ ശ്രമിച്ചിട്ടും, നൈമിഷികമായ ഒരു വിജയം അല്ലാതെ, ലീഗിന്റെ കെട്ടുറപ്പിനെ തകര്‍ക്കാന്‍ പറ്റാത്തതിലുള്ള നിങ്ങളുടെ ഗ്രഹണിയുടെ ഫലം കൂടിയാണ് പഴയ കുപ്പിയിലെ ഈ പുതിയ വീഞ്ഞ്.കണ്ണൂരിലെ കമ്യൂണിസ്റ്റുകാരുടെ അത്ഭുദ  കുട്ടിയായിരുന്ന അബ്ദുള്ള കുട്ടിയേയും, മലപ്പുറം ചുവപ്പിക്കാന്‍ വന്ന അലിയേയും ഉപയോഗിച്ച് കമ്യൂണിസ്റ്റുകാരുടെ തട്ടകത്തില്‍ തന്നെ കയറി കളിച്ചതും, നിരവധി അനവധി പഴയ കമ്മ്യൂനിസ്ടുകാരുടെ ലീഗിലേക്കുള്ള മനം മാറ്റവും, കമ്യൂണിസ്റ്റുകാരുടെ ഉരുക്ക് കോട്ടയായിരുന്ന താങ്കള്‍ അടങ്ങുന്ന മണ്ഡലത്തിലെ തോല്‍വിയും, മാറ്റത്തിനൊരു വോട്ടിനു ശ്രമിച്ചു നിരവധി പേരെ മത്സരിപ്പിച്ചിട്ടും ഒരു വോട്ടു കൊണ്ട് പലയിടത്തും  തൃപ്തി പെടേണ്ടി വന്ന നിങ്ങളും, പറഞ്ഞു നില്ക്കാന്‍ കൂടെ ഉണ്ടായിരുന്ന സേട്ട് സാഹിബിന്റെ അണികളുടെ ലീഗിലേക്കുള്ള മനം മാറ്റവും ഒക്കെ , കുഞ്ഞാലിക്കുട്ടി എന്ന നേതാവിന്റെ പ്രവര്‍ത്തന ഫലം ആണ് എന്നറിഞ്ഞത് കൊണ്ടുമാണ് അദ്ദേഹം കമ്മ്യൂനിസ്ട്ടുകര്‍ക്കും അവരുടെ കുഴല്‍ ഊതുകാര്‍ക്കും അനഭിമതന്‍ ആയതു എന്നതില്‍ തര്‍ക്കമില്ല.
മാധ്യമ ധര്‍മ്മത്തെ പറ്റി  വാ തോരാതെ സംസാരിക്കുന്ന "ബുദ്ധി ജീവികളും" അവരെ അങ്ങിനെ വിളിക്കുന്ന "ബുദ്ധിയില്ലാതെ ജീവികളും" ഒന്നറിയണം, അഞ്ചു വര്ഷം മുന്‍പ് കുഞ്ഞാലി കുട്ടി സാഹിബിന്റെ മുഖത്തേക്ക് കറുത്ത തുണി വലിച്ചെറിഞ്ഞത് ഏതു മാധ്യമ ധര്‍മ്മത്തിന്റെ ഭാഗം ആയിരുന്നു.അദ്ധേഹത്തിന്റെ അണികള്‍ പത്രക്കാരെ ആക്രമിച്ചതായിരുന്നു കാരണം എങ്കില്‍, പിണറായി സഖാവിന്റെയും അച്ചു മമന്റെയും മുഖത്ത് നിന്ന് കറുത്ത തുണി എടുക്കാനേ സമയം ഉണ്ടാവുമായിരുന്നില്ലല്ലോ.അവിടെയും നിങ്ങളുടെ ലക്‌ഷ്യം പത്ര ധര്‍മ്മം അല്ല, മറിച്ച്‌ ഞങ്ങളുടെ നേതാവിന്റെ ജന സ്വാധീനം തന്നെ.
പത്ര ധര്‍മ്മം ആണ് വലുതെന്നു വിസ്വസിക്കുന്നാര്‍, കിളിരൂരിലെ പെണ്‍ വണിഭവം, വിതുര കേസും, വി ഐ പി കേസും, മഞ്ചേരി കേസും തുടങ്ങി കേരളത്തില്‍ മൃഗീയായി പീഡിപ്പിക്കപ്പെട്ട ഏതെങ്കിലും കേസിന്റെ പിന്നാലെ ഒളി ക്യാമറയുമായി പോകുന്നത് പോകട്ടെ, ആ കേസിലോക്കെ പ്രതി ചെര്‍ക്കപ്പെട്ടവരെ, വലിയ ക്യാമറ ഉപയോഗിച്ച് ജനമധ്യത്തില്‍ പുണ്യവാളന്മാര്‍ ആക്കുന്നത് ഏതു ധര്‍മ്മത്തിന്റെ പേരില്‍ ആണ്, അപ്പോളും ലക്‌ഷ്യം കുഞ്ഞാലിക്കുട്ടിയുടെ ജന സ്വാധീനം തന്നെ.
എം പി ബഷീര്‍ കാണിക്കാതെ വെച്ച് എന്ന് പറയുന്ന വലിയ ബോംബല്ല വീഡിയോകള്‍ കാനിക്കതത്തിനു കാരണം പറഞ്ഞത്, അവരില്‍ ചിലര്‍ കുടുംബ ജീവിതം നയിക്കുന്നു എന്നതാണ്.പണത്തിനു വേണ്ടി ഭര്‍ത്താവിനെ മാറ്റിയും കുട്ടിയെ വിറ്റും, മതം മാറിയും കഴിയുന്ന, ഈ സ്ത്രീകളെക്കാള്‍ വില കുറഞ്ഞതാണോ കുഞ്ഞാലി കുട്ടി സാഹിബിന്റെ കുടുംബം? അപ്പോഴും കാര്യം വ്യക്തം, നിങ്ങളുടെ നോട്ടപ്പുള്ളി കുഞ്ഞാലി കുട്ടി സാഹിബു തന്നെ.
മാധ്യമങ്ങളാല്‍ വിചാരണ ചെയ്യപ്പെട്ട ഒരുപാട് കേസുകളും വിവാദങ്ങള് ഉണ്ടായിട്ടും കുഞ്ഞാലി കുട്ടിയോളം  വിചാരണ ചെയ്യപ്പെട്ട ഒരു നേതാവും ഉണ്ടായിട്ടില്ല എന്നുള്ളതും വിരല്‍ ചൂണ്ടുന്നത്  ശത്രുക്കളുടെ ലക്ഷ്യം അദ്ധേഹത്തിന്റെ ജന സ്വാധീനം തന്നെ.

അതിനു കൂട്ടിനുള്ളവര്‍  ആരൊക്കെ എന്നതാണ് ബഹു രസം.
അജ്മീര്‍,മക്ക മസ്ജിദ്, തുടങ്ങി സ്ഫോടനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പിതൃത്വം തങ്ങള്‍ക്കാണെന്നു ഫാഷിസ്ട്ടുകള്‍ പറഞ്ഞിട്ടും, ആ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം മുസ്ലിംകളുടെ തലയില്‍ കെട്ടിവെക്കാന്‍ ഇറങ്ങി പുറപ്പെട്ട ലവ് ജിഹാദിന്റെ അമരക്കാര്‍ ആയ ചാനലുകാര്‍..
നാട്ടു വഴികളില്‍ മീന്‍ വണ്ടി വരുന്നതും കാത്തു നില്കാറുള്ള പൂച്ചകളെ പോലെ ലീഗിനെ കുറിച്ചോ കുഞ്ഞാലി കുട്ടിയെ കുറിച്ചോ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി നില്‍കുന്ന താങ്കളെ പോലുള്ള എഴുത്തുകാരും അവരെ താങ്ങുന്ന ഞാഞ്ഞൂലുകള്‍ ആയ പാര്‍ട്ടികളും...‍
വിതുര പെണ്‍വാണിഭ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു ഇന്നും കേസില്‍ പെട്ട് ഉഴലുന്ന പീട്ടര്മാര്..‍.,
അവരെ പോലുള്ളവരുടെ കാമം തീര്‍ക്കലാണ് ഞങ്ങളുടെ ജോലി എന്ന് പറഞ്ഞു നടക്കുന്ന സ്ത്രീ വര്‍ഗ്ഗത്തിന് തന്നെ അപമാനം ആയവര്...‍,
രാജ്യദ്രോഹ കുറ്റം തുടങ്ങി നിരവധി കേസിലെ പ്രതിയായ ഒരു റൌഡി...,
മാധ്യമം അടക്കം നാലോളം മാധ്യമ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട എം പി ബഷീര്‍ എന്ന മൂന്നാം കിട പത്രക്കാരന്‍ ...,
അങ്ങിനെ നീളുന്നു ലിസ്റ്റ്.ഇവരുടെ വാക്കുകള്‍ക്കാണോ നാം വില കല്‍പ്പിക്കേണ്ടത് അതല്ല, സമുദായത്തിന്റെ ഉന്നമനത്തിനായി അഹോരാത്രം പരിശ്രമിച്ച ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞാലി കുട്ടി സഹിബിനെയോ....
 
ഒരനുഭവം:ഫരൂഖില്‍ പഠിക്കുന്ന സമയം, കൊല്ലെഗിന്റെ മാഗസിന്‍ ഇറക്കാന്‍ വേണ്ടി പണമില്ലാതെ കഷ്ട്ടപ്പെടുമ്പോള്‍, ഞങ്ങളുടെ നേതാവ് കുഞ്ഞാലിക്കുട്ടി സാഹിബിനെ ചെന്ന് കണ്ടു.പഞ്ചായത്ത് തെരഞ്ഞെടുപ്പു നടക്കുന്ന സമയം, പാര്‍ടിയില്‍ നിന്നും വല്ലതും കിട്ടുമോ എന്നന്വേഷിക്കാന്‍ പോയതാണ്.സാഹിബു വീട്ടില്‍ കയറ്റി ഇരുത്തി.ചായ പറഞ്ഞു.ഞങ്ങള്‍ കാര്യം പറഞ്ഞു.സാഹിബു പാര്‍ട്ടിയുടെ സാമ്പത്തിക അവസ്ഥ പറഞ്ഞു.ഞങ്ങള്‍ നിരാശയോടെ ഇറങ്ങാന്‍ നോക്കുമ്പോള്‍ അദ്ദേഹം ഭാര്യയെ വിളിച്ചു, എന്നിട്ട് സ്വന്തം വകയായി ഒരു സംഖ്യാ തന്നു.എന്നും അണികള്‍ഒടൊപ്പം നിന്ന ആ നേതാവിന്റെ ശരീരത്തിലെ ഒരു രോമത്തിനു പോലും പോറല്‍ ഏല്‍പ്പിക്കാന്‍  ഞങ്ങള്‍ സമ്മതിക്കില്ല.
ഇറച്ചി വെട്ടുകാരന്റെ  മുന്നില്‍ എല്ലിന്‍ കഷണത്തിന് വേണ്ടി വാ പൊളിച്ചു നില്‍കുന്ന ശ്വാനന്മാരെപ്പോലെ മുസ്ലിം ലീഗിന്റെയും അതിന്റെ നേതാക്കളുടെയും പച്ച മാംസം തിന്നാന്‍ വരിനില്കുന്നവരെ.. ഇനിയൊരു മുന്നറിയിപ്പ് ഞങ്ങള്‍ നിങ്ങള്ക് തരില്ല , ജാഗ്രതൈ